#Irinjalakuda
Vote for the right candidates – Kerala Assembly Elections 2021

തിരഞ്ഞെടുപ്പ് അടുത്തു …. സ്ഥാനാർത്ഥികൾ തീരുമാനം ആയി വരുന്നു. ആരൊക്കെ അവരുടെ പ്രകടന പത്രികയിലെങ്കിലും താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തും:
- ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽ സമഗ്രമായ ഒരു റോഡ് സുരക്ഷാ അവബോധന പദ്ധതി
- വളർന്നു വരുന്ന തലമുറയുടെ ഇടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ ഉള്ള നടപടികൾ
- പ്രവാസി ക്ഷേമ പരിപാടികൾ… പ്രവാസികൾ അന്യഗ്രഹ ജീവികൾ അല്ല – അവർ നിങ്ങളെ പോലെ തന്നെ – ഉള്ള ചോരയും നീരും – കുടുംബത്തിനും കൂട്ടുകാർക്കും വേണ്ടി – ഒരു മടിയും കൂടാതെ ചിലവിടുന്ന… വയസ്സുകാലത്തു നാട്ടിൽ സമാധാനത്തോടെയും സുരക്ഷയുടെയും ജീവിക്കണം എന്ന് ആഗ്രഹം ഉള്ള ഒരു കൂട്ടരാണ്.
ഇങ്ങനെയുള്ള ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രാവർത്തികാമാക്കാൻ ധൈര്യവും സമയവും ഉള്ളവർക്ക് എന്റെ കട്ട സപ്പോർട്ട്.
ആരൊക്കെ ഉണ്ട് കൂട്ടിനു..? നമ്മുടെ ഓരോ വോട്ടും വിലയേറിയതാണ്? അത് ശരിയായി വിനിയോഗിക്കുക..
Mind Speaks: What is there in a Soap? The Story of Chandrika Soap
ചന്ദ്രിക സോപ്പ്
ശരിയാണ്. ഒരു കഷ്ണം സോപ്പ് നമ്മുടെ ജീവിതത്തിൽ ഇത്രയ്ക്കു പ്രാധാന്യം ഉള്ള വസ്തുവാണോ?
കാലാകാലങ്ങളായി നമ്മൾ ഉപയോഗിക്കുന്നതാണെങ്കിൽ കൂടി ഈ ഒരു കൊറോണ കാലം വരേണ്ടി വന്നു, നമ്മുടെ ഈ കൊച്ചു സോപ്പ് കട്ടക്ക് ഒരു രാജകീയ പദവി കിട്ടാൻ. ഇപ്പോൾ എല്ലാവരും വിചാരിക്കുന്നുണ്ടാവും, ഒരു സോപ്പ് കമ്പനി ഉണ്ടായിരുന്നെങ്കിൽ!
ആ ചിന്തകളാണ്, എന്നെ നമ്മുടെ ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരാമായ ചന്ദ്രിക സോപ്പ് ഇന്റെ ചരിത്രം ഇവിടെ ഓര്മപ്പെടുത്താം എന്ന് തോന്നിച്ചത്.
1940 കളിൽ സി ആർ കേശവൻ വൈദ്യർ ആദ്യമായി ഉണ്ടാക്കിയ ഈ ആയുർവേദ സോപ്പ്, ചെറിയ ഒരു തുടക്കത്തിലൂടെ വലിയ ഒരു പ്രസ്ഥാനമായതു, ഒരു കോലാഹലവും ബഹളവും ഒക്കെ കൂടാതെയായിരുന്നു. ഒരു തവണ ഉപയോഗിച്ചവർ, വീണ്ടും വാങ്ങും.
അന്നും ഇന്നും, എന്റെ സന്തത സഹചാരി. എന്ത് കൊണ്ടോ, മറ്റുള്ള സോപ്പുകളുടെ പരസ്യങ്ങൾ ശ്രദ്ധിക്കാത്തതു കൊണ്ടോ – അവയൊന്നും ഉപയോഗിക്കാതെ പ്രചരിപ്പിക്കുന്ന വരുടെ ചര്മകാന്തി എന്തായാലും എനിക്ക് വരില്ല എന്ന വിശ്വാസം കൊണ്ടോ, അതോ, ഇനി ചന്ദ്രികയിൽ ഇല്ലാത്ത, പ്രത്യേകവും എനിക്കാവശ്യമുള്ളതൊന്നും ആ പുതിയ സോപ്പ് ഉത്പന്നങ്ങൾക്ക് നൽകാൻ കഴിയില്ല എന്ന ഉറച്ച വിശ്വാസ്സം കൊണ്ടോ ഞാൻ ഇന്നും ചന്ദ്രിക സോപ്പ് തന്നെ ഉപയോഗിക്കുന്നു.
അതോടൊപ്പം തന്നെ, ഓരോ തവണയും ആ കൂടു തുറക്കുമ്പോൾ, എന്റെ മനസ്സ് നമ്മുടേ ചെട്ടിപ്പറമ്പിലെ ചന്ദ്രിക ഭവനത്തിനെയും നമ്മുടെ ഇരിങ്ങാലക്കുടയെയും ഓർമയിൽ കൊണ്ട് വരുന്നു.
അവിടെയും നിൽക്കുന്നില്ല, ശ്രീ കേശവൻ വൈദ്യരും പത്നിയും അവരുടെ ആ ബെൻസുകാറും, അതിൽ അവരുടെ വരവും ഓർക്കുമ്പോൾ, ലൂസിഫർ ഇൽ മോഹൻലാലിൻറെ കാറിൽ ഉള്ള വരവ് വെറും നിസ്സാരം.
ഇരിങ്ങാലക്കുടയുടെ ചരിത്രത്തിന്റെ ഏടുകളിൽ മറയാതെ കിടക്കുന്ന ഒരു വ്യക്തി… രാമപുരക്കാരൻ ശ്രീ കേശവൻ വൈദ്യർ, ഇരിങ്ങാലക്കുടയുടെ സ്വന്തം. ചന്ദ്രികയും.
ബാംഗ്ലൂർ ആസ്ഥാനമായുള്ള വിപ്രോ കമ്പനി ആണ് ഇപ്പോൾ ചന്ദ്രികയുടെ ഉടമസ്ഥരെങ്കിലും ഇന്നും എസ വി പ്രോഡക്ട് ഇരിങ്ങാലക്കുട എന്ന് അതിൽ കാണുന്ന ഒരു വികാരം പ്രത്യേകം തന്നെ.
ഇവിടെ, എത്ര പേര് നമ്മുടെ ചന്ദ്രിക സോപ്പും, അത് പോലെ ഇരിങ്ങാലക്കുടയിൽ നിന്ന് നിർമിച്ചു കേരളത്തിലും ഇന്ത്യയിലും വിൽക്കപ്പെടുന്ന മറ്റുൽപ്പന്നങ്ങൾ തിരഞ്ഞെടുത്തു ഉപയോഗിക്കുന്നവരുണ്ട്? അവയുടെ പേരും ചിത്രവും കൂടി പങ്കു വച്ചാൽ വളരെ നന്നായിരിക്കും.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരം ഒരു വലിയ ആരോഗ്യ വിപത്തിൽ!
ദേശാടന പക്ഷികളുടെ സാന്നിധ്യകൂടുതൽ കാരണം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും പരിസരവും ആരോഗ്യത്തിനു ഹാനികരമായ അവസ്ഥ സൃഷ്ടിക്കുന്നു. അനേകം പക്ഷികൾ തമ്പടിച്ചിരിക്കുന്നതു സ്റ്റേഷനോട് ചേർന്ന് ഉള്ള വന്മരങ്ങളിലാണ്. അവയുടെ വിസർജ്യം വന്നു വീഴുന്നത് റെയിൽ യാത്രക്കായി വരുന്നവരുടെ വാഹനങ്ങളിലോ അവരുടെ ശരീരത്തിലോ ഒക്കെ. കൂടാതെ ഈ വിസർജ്യം അവിടെ കിടന്നു, മഴവെള്ളത്തിലൂടെ ഒലിച്ചു സമീപ പ്രദേശങ്ങളിലേക്കും എത്തി പെടുന്നു. സഹിക്കാൻ പറ്റാത്ത മണത്തോടെ യാത്രക്കാർ മൂക്ക് പൊത്തി പിടിച്ചു നിൽക്കുന്നത് സ്ഥിരം കാഴ്ച. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഈയിടെയായി ഈ സ്റ്റേഷനിൽ നിന്ന് യാത്ര ഒഴിവാക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
സ്റ്റേഷൻ അധികൃതരുമായി കുറച്ചു നേരം സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കിയത്, ഇതിനകം തന്നെ പല ഓട്ടോ ടാക്സി തൊഴിലാളികളും, സ്റ്റേഷൻ ജീവനക്കാർക്കും ശ്വാസകോശ രോഗങ്ങൾ വന്നു കഴിഞ്ഞു എന്നാണ്.
രാത്രിയിലെ വെളിച്ചവും, എല്ലാ സമയത്തും ഉള്ള യാത്രക്കാരുടെ സാമീപ്യവും ഈ പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഓരോ പക്ഷിയും ദിവസ്സേന ഏകദേശം 3.5 കിലോയോളം മൽസ്യത്തെയോ മറ്റു ചെറു ജന്തുക്കളെയോ ഭക്ഷിക്കുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. ഇത് വൻ രീതിയിൽ ഈ പ്രദേശത്തെ ജന്തു ജല ജീവി സന്തുലിതക്കു ദോഷം വരുത്തുന്നു എന്ന വസ്തുതയും നമ്മൾ മുന്നിൽ കാണേണ്ടതുണ്ട്.
വല്ല വിധേനയും ഇവയെ ഇവിടെ നിന്ന് തുരത്തിയില്ലെങ്കിൽ ഇനിയും നിരവധി യാത്രക്കാരും അവരുടെ വാഹനങ്ങളും സ്റ്റേഷൻ തൊഴിലാളികളും ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വരും.
സമീപ പ്രദേശത്തെ എഞ്ചിനീയറിംഗ് കോളേജ് / ടെക്നിക്കൽ കോളേജ് വിദ്യാർത്ഥികൾ ഇത് ഒരു പ്രൊജക്റ്റ് ആയി എടുത്തു, റെയിൽവേ അധികൃതരുമായി ഒത്തു ചേർന്ന് ഏതെങ്കിലും തരത്തിലുള്ള ഹൈ ഫ്രീക്യുൻസി തരംഗങ്ങൾ ഉപയോഗിച്ച് ഇവയെ ഓടിക്കാൻ ഒരു ശ്രമം നടത്തിയാൽ, ആ മരങ്ങൾ മുറിക്കാതെ ഈ ആരോഗ്യ പ്രശ്നത്തിന് ഒരു പരിഹാരം ആവും.
— at Irinjalakuda railway station.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരം ഒരു വലിയ ആരോഗ്യ വിപത്തിൽ!
ദേശാടന പക്ഷികളുടെ സാന്നിധ്യകൂടുതൽ കാരണം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും പരിസരവും ആരോഗ്യത്തിനു ഹാനികരമായ അവസ്ഥ സൃഷ്ടിക്കുന്നു. അനേകം പക്ഷികൾ തമ്പടിച്ചിരിക്കുന്നതു സ്റ്റേഷനോട് ചേർന്ന് ഉള്ള വന്മരങ്ങളിലാണ്. അവയുടെ വിസർജ്യം വന്നു വീഴുന്നത് റെയിൽ യാത്രക്കായി വരുന്നവരുടെ വാഹനങ്ങളിലോ അവരുടെ ശരീരത്തിലോ ഒക്കെ. കൂടാതെ ഈ വിസർജ്യം അവിടെ കിടന്നു, മഴവെള്ളത്തിലൂടെ ഒലിച്ചു സമീപ പ്രദേശങ്ങളിലേക്കും എത്തി പെടുന്നു. സഹിക്കാൻ പറ്റാത്ത മണത്തോടെ യാത്രക്കാർ മൂക്ക് പൊത്തി പിടിച്ചു നിൽക്കുന്നത് സ്ഥിരം കാഴ്ച. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഈയിടെയായി ഈ സ്റ്റേഷനിൽ നിന്ന് യാത്ര ഒഴിവാക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
സ്റ്റേഷൻ അധികൃതരുമായി കുറച്ചു നേരം സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കിയത്, ഇതിനകം തന്നെ പല ഓട്ടോ ടാക്സി തൊഴിലാളികളും, സ്റ്റേഷൻ ജീവനക്കാർക്കും ശ്വാസകോശ രോഗങ്ങൾ വന്നു കഴിഞ്ഞു എന്നാണ്.
രാത്രിയിലെ വെളിച്ചവും, എല്ലാ സമയത്തും ഉള്ള യാത്രക്കാരുടെ സാമീപ്യവും ഈ പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഓരോ പക്ഷിയും ദിവസ്സേന ഏകദേശം 3.5 കിലോയോളം മൽസ്യത്തെയോ മറ്റു ചെറു ജന്തുക്കളെയോ ഭക്ഷിക്കുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. ഇത് വൻ രീതിയിൽ ഈ പ്രദേശത്തെ ജന്തു ജല ജീവി സന്തുലിതക്കു ദോഷം വരുത്തുന്നു എന്ന വസ്തുതയും നമ്മൾ മുന്നിൽ കാണേണ്ടതുണ്ട്.
വല്ല വിധേനയും ഇവയെ ഇവിടെ നിന്ന് തുരത്തിയില്ലെങ്കിൽ ഇനിയും നിരവധി യാത്രക്കാരും അവരുടെ വാഹനങ്ങളും സ്റ്റേഷൻ തൊഴിലാളികളും ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വരും.
സമീപ പ്രദേശത്തെ എഞ്ചിനീയറിംഗ് കോളേജ് / ടെക്നിക്കൽ കോളേജ് വിദ്യാർത്ഥികൾ ഇത് ഒരു പ്രൊജക്റ്റ് ആയി എടുത്തു, റെയിൽവേ അധികൃതരുമായി ഒത്തു ചേർന്ന് ഏതെങ്കിലും തരത്തിലുള്ള ഹൈ ഫ്രീക്യുൻസി തരംഗങ്ങൾ ഉപയോഗിച്ച് ഇവയെ ഓടിക്കാൻ ഒരു ശ്രമം നടത്തിയാൽ, ആ മരങ്ങൾ മുറിക്കാതെ ഈ ആരോഗ്യ പ്രശ്നത്തിന് ഒരു പരിഹാരം ആവും.
Megharjunan – Temple elephant of Irinjalakuda
Feeding time – a big salute to all those who support me.
from #Megharjunan #templeelephant #koodalmanikyam #temple #Irinjalakuda
You must be logged in to post a comment.