Mind Speaks

A safety culture is critical – Gulf News Community Report – Dt 24.01.2012

Posted on Updated on

A safety culture is critical – Gulf News Community Report – Dt 24.01.2012

Image Credit: Ramesh Menon/Gulf News Reader
The reader advocates mandatory safety procedures, equipment and dress codes for maintenance and cleaning crews whose work constantly requires them to challenge vertical limits

A safety culture is critical

Firms undertaking dangerous jobs have a duty to their workers, and so do the authorities
I see that many old buildings in Abu Dhabi city are being painted these days. While this beautification campaign should be appreciated, I have noticed that some safety elements are being ignored in the process.
 
Most of the maintenance teams use poor quality suspended cradles and the painters are not properly harnessed and do not wear safety helmets. Even if they do have helmets, they often keep them aside as they probably feel the helmet-shaped plastic caps may not be much help in case of an accident.
 
Through this community report, I request the supervisors of companies undertaking such jobs to take appropriate measures for the safety of the workers.
 
I also urge the authorities to implement mandatory safety procedures, equipment and dress codes for all involved in such high-risk jobs. Let us be proactive and think of safety 24/7, rather than acting after an incident happens. 

 

— The reader is a technical officer, based in Abu Dhabi

To read it in original, please visit, GULF NEWS online.

Children shouldn’t use passers by for target practice – My Letters – The National Dt. 15.01.2012

Posted on Updated on

Children shouldn’t use passers by for target practice – My Letters – The National Dt. 15.01.2012

One day recently I noticed a group of children playing football in the empty space between two buildings in Tourist Club area.
There is a transformer there, and they use the wall of it as their goal.
While on my walk, I noticed them practising their shots by shooting at some labourers sitting nearby.
First I thought these were accidents but as I watched I realised they were also pinpointing passers-by at random and at will. Some of the people were hit quite hard.
I continued my walk but, returning, had forgotten this business and became their victim myself. It was painful.
The area has two public parks plus play areas, and these children should be controlled. Could the authorities take appropriate measures?
Children deserve opportunities to play but they should not be developing sadistic skills.
Ramesh Menon, Abu Dhabi
To read it in original, please visit The National online.

Broken Link – Short Take – Gulf Today Dt. 14.01.2012

Posted on Updated on

Broken Link – Short Take – Gulf Today Dt. 14.01.2012

I have been a regular contributor to this column, but I was forced to take a short break from Short Take due to unavoidable circumstances.

What made me look at the stark realities of communication channels is a vacuum created in my life due to the death of a close relative. I am sure, several of you have experienced it. When someone departs from this world without any warning, a link is broken.

There are several things that we closely communicate with that person, which the moment after, we find no one to refer to. It is a difficult situation indeed and, of course, it will change over a period of time, but with the changes associated and with missing personal touches of that special someone in your life.

Ramesh Menon
To read it in original, please visit GULF TODAY online.

ജനാലകള്‍ക്കപ്പുറത്തു ഒരു ലോകം

Posted on Updated on

ജനാലകള്‍ക്കപ്പുറത്തു ഒരു ലോകം

ജനാലകള്‍ക്കപ്പുറത്തു ഒരു ലോകം

സമയം വൈകിട്ട് നാല് മണി ആയി കാണും. ബംഗ്ലൂരിലെ ഒരു പ്രധാന കാന്‍സര്‍ ആശുപത്രിയിലെ ഐ സി യു വിനോട് ചേര്‍ന്നുള്ള മുറിയിലെ സോഫയില്‍ ഇരുന്നു മയങ്ങുകയായിരുന്നു ഞാന്‍. അടുത്ത് കട്ടിലില്‍ അമ്മ കിടക്കുന്നുണ്ട്. ബ്ലഡ്‌ പ്രഷര്‍  വളരെ കുറഞ്ഞിരിക്കുന്നു. ബ്ലഡ്‌ വേണ്ട അളവിലും വളരെ കുറവായിരിക്കുന്നു.

ഈ രണ്ടു കാരണം കൊണ്ടും വായിലെയും തൊണ്ടയിലെയും തൊലിയെല്ലാം പോയി, ഭക്ഷണം  കഴിക്കാനും സംസാരിക്കാനും പറ്റാത് അവസ്ഥ.

അവര്‍ മാജിക്‌ മൌത്ത് വാഷ്‌ എന്ന് പറഞ്ഞു ഒരു മിക്സ്ചര്‍ കൊണ്ട് തന്നു. ഇത് നന്നായി കുലുക്കുഴിയാന്‍ ഉള്ളതാണ്. അത് കഴിഞ്ഞാല്‍ അകത്തേക്ക് സേവിക്കാം. എന്തോ ദിവ്യ ഔഷധം കിട്ടിയ പോലെ ഞാന്‍ അത് അമ്മയുടെ വായിലേക്ക് പതുക്കെ ഒഴിച്ച് കൊടുത്തു. വേദന കടിച്ചു പിടിച്ചു, പാവം എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് അത് വായില്‍ ഒഴിച്ച് എല്ലാ ഭാഗത്തും നല്ലവണ്ണം കൌക്കൊള്ളി (ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഗാര്‍ഗിള്‍ ചെയ്തു), എന്നിട്ട് നേഴ്സ് പറഞ്ഞ പ്രകാരം അത് ഉള്ളിലേക്ക് വേദന സഹിച്ചു അകത്താക്കി.

കുറച്ചു കഴിഞ്ഞു മുറിയുടെ വാതില്‍ തുറന്നു കൊണ്ട് ഒരു കൊച്ചു സുന്ദരി കടന്നു വന്നു. അമ്മയും ഞാനും പാതി മയക്കത്തില്‍ ആയിരുന്നു. ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കി. ചിരിച്ചു കൊണ്ട് അവള്‍ അപ്പുറത്തുള്ള കട്ടിലിലെ രോഗിയുടെ അടുത്തേക്ക്  പോയി.
ആ മുറിയില്‍ രണ്ടു രോഗികള്‍ ഉണ്ടായിരുന്നു. അമ്മ വാതിലിനോടു ചേര്‍ന്നുള്ള കട്ടിലിലും  മറ്റേ രോഗി, ജനലിനോട്‌ ചേര്‍ന്നുള്ള കട്ടിലിലും. രണ്ടിനും ഇടയില്‍ ഒരു മറ ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേര്‍ക്കും തമ്മില്‍ കാണാന്‍ പറ്റുമായിരുന്നില്ല.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി സംസാരിക്കുന്നതു കേള്‍ക്കാന്‍ തുടങ്ങി. അവര്‍ ഈ അവസ്ഥയില്‍ ഉള്ള കാന്‍സര്‍ രോഗികള്‍ക്ക് ധ്യാനവും മറ്റു ചില ചെറിയ രീതിയില്‍ ഉള്ള ശ്വാസം വലിച്ചു വിടല്‍ അഭ്യാസ്സവും കൂടാതെ അധ്യാത്മിക കാര്യങ്ങള്‍ പകര്‍ന്നു കൊടുത്തു രോഗികള്‍ക്ക് ആശ്വാസ്വവും ധൈര്യവും കൊടുക്കാന്‍ വേണ്ടി ആശുപത്രി നിശ്ചയിച്ചിട്ടുള്ള ഒരു ജോലിക്കാരി ആയിരുന്നു അവര്‍.

പുണ്യ പുരാണങ്ങളിലെ കഥകളും, മറ്റു ധൈന്യംധിന ജീവിതത്തിലെ അനുഭവങ്ങളും കോര്‍ത്തിണക്കി കൊണ്ട് ആ കൊച്ചു പെണ്‍കുട്ടി,  വളരെ  വ്യക്തമായ  ഇംഗ്ലീഷ്  ഭാഷയില്‍  അപ്പുറത്തെ  കട്ടിലില്‍  കിടക്കുന്ന രോഗിയോട്  കഥയായും കാര്യമായും, അവര്‍ അനുഭവിക്കുന്ന ഈ രോഗവസ്ത്തെ  പറ്റിയും അതിനെ അതി ജീവിക്കാന്‍ എന്തൊക്കെ ആത്മീയമായി ചെയ്യണം എന്നും പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. പകുതി മയക്കത്തിലായിരുന്ന ഞങ്ങള്‍ രണ്ടു പേരും അവരുടെ ശൈലി കേട്ട് ജാഗ്രധയോടെ അവര്‍ പറയുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി. ഒന്നര മണിക്കൂറോളം അവര്‍ അവിടെ ആ രോഗിയുമായി ചിലവഴിച്ചു. അതിനു ശേഷം അവര്‍ തിരിച്ചു പോയി. പോകുന്ന പോക്കില്‍ അവര്‍ ഞങ്ങളെ രണ്ടു പേരെയും നോക്കി ചിരിച്ചു. വേദനയുന്ടെങ്കിലും അമ്മയും ചിരിക്കാന്‍ ശ്രമിച്ചു. ഞാനും തിരിച്ചു അഭിവാദനം ചെയ്തു.

അവര്‍ പോയതിനു ശേഷം കുറച്ചു നേരം ഞങ്ങള്‍ രണ്ടാളും ഒന്നും സംസാരിച്ചില്ല. അതിനു ശേഷം അമ്മ വളരെ പണിപെട്ട് പറഞ്ഞു. മോനെ എനിക്ക് വേണ്ടിയും അവരോടു ഒന്ന് നാളെ മുതല്‍ വരാന്‍ പറയുമോ. അവര്‍ പറയുന്ന പോലെ ഒക്കെ ചെയ്‌താല്‍ എനിക്കും ആശ്വാസം കിട്ടിയാലോ.
കുറച്ചു കാലമായി കാന്‍സര്‍ രോഗവുമായി പടപൊരുതി നടക്കുന്ന അമ്മക്ക് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അമ്മയുടെ ആഗ്രഹം കേട്ട ഞാന്‍ മനസ്സാ സന്തോഷിച്ചു. ഈശ്വരാ, നല്ലത് മാത്രം വരുത്തണേ.

ഉടനെ തന്നെ അവരുടെ ഓഫീസില്‍ ഞാന്‍ പോയി പിറ്റേ ദിവസ്സം തൊട്ടു അമ്മയ്ക്കും അവരുടെ ക്ലാസ്സ്‌ ഏര്‍പാടാക്കി. മനസ്സ് കൊണ്ട് ഞാന്‍ സന്തോഷിച്ചു. ഈശ്വരാ, ഇന്ന് അമ്മയുടെ പിറന്നാള്‍ ആണല്ലോ, അമ്മ കുറച്ചു ഊണ് കഴിച്ചു, സാമ്പാറും തൈരും കൂട്ടി, ഇപ്പോള്‍ ഇതാ, ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു.. ഏതു രോഗിക്കും വേണ്ടത് ജീവിക്കണം എന്നാ ആഗ്രഹമാണ്. അമ്മയുടെ മനസ്സില്‍ അതുണ്ടല്ലോ, ഞാന്‍ സന്തോഷിച്ചു.

ആ പെണ്‍കുട്ടി പോയതും, മഴ തുരു തുരെ പെയ്യാന്‍ തുടങ്ങി.. ജനലരികില്‍ അല്ലാത്തത്  കൊണ്ട്, ഞങ്ങള്‍ക്ക് മഴയുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ പറ്റുന്നുള്ളൂ. അമ്മ ആ റൂമില്‍ വന്നിട്ട് നാല് ദിവസ്സമായി. മൂന്ന് രോഗികള്‍ അതിനകം അവിടെ അടുത്ത കട്ടിലില്‍ വന്നു പോയി. ഇതിനകം ഞങ്ങളോട് പരിചയപ്പെട്ട ആ കട്ടിലിലെ രോഗി രണ്ടു കട്ടിലിനിടയില്‍ ഒരു മറയുന്ടെങ്കിലും അമ്മയോട് വിളിച്ചു പറഞ്ഞു. ” മാ ജി, ഭാരിഷ് ഭാഹാര്‍ ജ്യാധ ഹേ’ ഓഫ്‌ എ സി കമത്തി കരൂം ?” മഴ പുറമേ നന്നായി പെയ്യുന്നുണ്ട്, എ സി ഓഫ്‌ ചെയ്യണോ എന്ന് അവര്‍ അമ്മയോട് ചോദിച്ചു. കാരണം, അവര്‍ക്ക് കീമോ തെറാപ്പി നടക്കുന്ന സമയം ആണ്. അപ്പോള്‍ ചൂട് കൂടുതല്‍ തോന്നിക്കുന്ന അവസ്ഥ. അമ്മക്കാണ് എങ്കില്‍ ബ്ലഡ്‌ കുറഞ്ഞു ആകെ ക്ഷീണിതയായ അവസ്ഥയും. ആ കട്ടിലിലെ രോഗി ഒരു ഡോക്ടര്‍ ആയിരുന്നു. അവര്‍ക്കറിയാമായിരുന്നു അമ്മയുടെ അവസ്ഥ, അത് കൊണ്ട് സ്നേഹപൂര്‍വ്വം ചോദിച്ചു. അമ്മയും തിരിച്ചു അവരുടെ അവസ്ഥ, ആ സമയത്ത് ചൂട് കൂടുതല്‍ തോന്നിക്കും എന്ന് അറിയാവുന്നത് കൊണ്ട്, അമ്മ കൈ കൊണ്ട് ആണ്ഗ്യം കാട്ടി, എ സി കുറക്കേണ്ട എന്ന്. ഞാന്‍ അവരോടു പറയുകയും ചെയ്തു.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, അവരുടെ മരുന്ന് കയറ്റല്‍ കഴിഞ്ഞു, അവരുടെ വിശ്രമവും കഴിഞ്ഞു അവര്‍ പോയി. ഞാനും അമ്മയും മാത്രമായി ആവിടെ ആ മുറിയില്‍. ഒരു തരം മൂകമായ അവസ്ഥ. അങ്ങനെ പറ്റില്ലല്ലോ എന്ന് വിചാരിച്ചു ഞാന്‍ ടീവി ഓണ്‍ ചെയ്തു. പല ചാനലുകളും മാറി മാറി അവസാനം, ശ്രീ ശങ്കര ചാനല്‍ എത്തി. അതില്‍ ആ സമയത്ത്, ഒരു അധ്യാപകന്‍ കുട്ടികള്‍ക്ക് ഹനുമാന്‍ ചാലിസ്സ പഠിപ്പിച്ചു കൊടുക്കുകയായിരുന്നു.

അത് കേള്‍ക്കാന്‍ തുടങ്ങിയ അമ്മ എന്നോട് പറഞ്ഞു, “മോനെ എന്നെ ഇവിടെ നിന്ന് ഒന്ന് വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റമോ”. അല്ലെങ്കില്‍ നമ്മള്‍ക്ക് വീട്ടിലേക്കു  പോയാലോ?. ഇങ്ങനെ കിടക്കാന്‍ എനിക്ക് വയ്യ”. ഞാന്‍ നിശബ്ദനായി കുറച്ചു നേരം ഇരുന്നു. അമ്മയുടെ ആ അവസ്ഥയില്‍ എന്ത് മറുപടി പറയണം എന്നറിയാതെ മനസ്സ് വിങ്ങുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ തന്നെ വീണ്ടും പറഞ്ഞു.. “അല്ലെങ്കില്‍ നാളെ നമുക്ക് ജനലിനരികില്‍ ഉള്ള ആ കട്ടിലിലേക്ക് മാറ്റാന്‍ പറയാം. അവിടെ വരുന്നവര്‍ എല്ലാം തന്നെ അസുഖം കുറഞ്ഞു വീട്ടിലേക്കു പെട്ടെന്ന് പോകുന്നു. പുറത്തെ കാറ്റും മഴയും കാണുകയും ചെയ്യാം”. ഞാന്‍ പതുക്കെ നെറ്റിയില്‍ തടവി കൊണ്ട് പറഞ്ഞു.. അമ്മാ, നമ്മുക്ക് നാളെ ഡോക്ടര്‍ വരുമ്പോള്‍ പറയാം. ഇവിടെ നിന്ന് പോകണം എന്ന്. ഞാന്‍ വീട്ടില്‍ കൊണ്ട് പോകാം അമ്മയെ. അത് പറയുമ്പോഴേക്കും അമ്മയുടെ ശ്വാസം വലിക്കുന്ന രീതിയില്‍ വ്യത്യാസം കണ്ടു തുടങ്ങിയിരുന്നു. ഇല്ല ഒന്നും സംഭവിക്കില്ല, ഞാന്‍ എനിക്ക് തന്നെ ധൈര്യം കൊടുത്ത് കൊണ്ട്, അമ്മയെ ആശ്വസിപ്പിച്ചു, നെറ്റിയിലും കാലിന്മേലും തടവിക്കൊണ്ടിരുന്നു.

അപ്പോഴേക്കും അവരുടെ ഉള്ളില്‍ മാജിക്‌ മൌത്ത് വാഷ്‌ ഫലം ചെയ്യാന്‍ തുടങ്ങിയിരുന്നു. അമ്മ പതുക്കെ മയങ്ങാന്‍ തുടങ്ങി. പിന്നെയാണ് ഞാന്‍ അറിഞ്ഞത്, അതില്‍ മയങ്ങാന്‍ ഉള്ള മരുന്നും ഉണ്ടായിരുന്നു എന്ന്. മയങ്ങുന്നതിനു മുന്‍പ് എന്തൊക്കെയോ പറയണം എന്നാഗ്രഹിച്ചു തുടങ്ങി, പക്ഷെ കണ്ണുകള്‍ താനേ അടഞ്ഞു പോയി. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും, അമ്മയുടെ ശ്വാസ്സഗതിയില്‍ മാറ്റം കണ്ട ഞാന്‍ ഉടനെ ഡോക്ടറെ വിളിച്ചു വരുത്തി..അവര്‍ക്ക് കാര്യം മനസ്സിലായി. അമ്മയെ ഐ സി യു വിനകത്തെക്ക് മാറ്റണം. ഇനി ഈ മുറിയില്‍ പറ്റില്ല, ഒരു ഡോക്ടറുടെ സാന്നിധ്യം ഇപ്പോഴും അമ്മക്ക് വേണം. അദ്ദേഹം കല്പിച്ചു. ശരി, ഞാനും, സമ്മതിച്ചു. അങ്ങനെ അമ്മയെ ആ മുറിയില്‍ നിന്ന് ഐ സി യുവിലേക്കു കൊണ്ട് പോകാന്‍ വേണ്ടി ആശുപത്രി ജീവനക്കാര്‍ വന്നു. അപ്പോഴേക്കും, ടീവിയില്‍ ആ അധ്യാപകന്‍ അന്നത്തെ പാഠം ചൊല്ലി കൊടുക്കല്‍ കഴിഞ്ഞു, ആ കുട്ടികളെ കൊണ്ട് ഹനുമാന്‍ ചാലിസ്സ ചൊല്ലിക്കുകയായിരുന്നു. എന്തോ, ആ അബോധാവസ്ഥയിലും അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റിയിരുന്നോ അത് എന്നറിയില്ല, അതോ ബോധം പോകുന്നതിനു മുന്‍പ് കേട്ട ഭാഗം, മനസ്സില്‍ ഉണര്‍ന്നു വന്നിട്ടോ എന്നറിയില്ല, അമ്മ കൈ കൊണ്ട് പതുക്കെ തുടയില്‍ താളം പിടിക്കുന്നതു കണ്ടു. ഈശ്വരാ കൈ വിടരുതേ, ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.

ആ പോയ അമ്മ, പിന്നെ ഓരോ നിമിഷവും മരണത്തിലേക്ക് അത്യധികം വേഗതയോടെ നീങ്ങി കൊണ്ടിരുന്നു. കഷ്ടം, എന്ത് കൊണ്ടോ ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഞങ്ങള്‍ക്ക് പാഴ് മോഹം തന്നു കൊണ്ട്, അത് ചെയ്‌താല്‍, ശരിയാവും ഇത് ചെയ്‌താല്‍ ശരിയാവും, ഇന്ന് ഇത്ര ബ്ലഡ്‌ കൊടുക്കണം, ഇന്ന് ഡയാലിസിസ് ചെയ്യ്താല്‍ കുറയും എന്നൊക്കെ പറഞ്ഞു, അതൊക്കെ തുടര്‍ന്നുള്ള രണ്ടു ദിവസ്സം ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു കൊണ്ടിരുന്നു. രണ്ടാം ദിവസ്സം ഐ സി യു വില്‍ കടന്നു കണ്ട അമ്മയുടെ അവസ്ഥ കണ്ട ഉടനെ ഞാന്‍ മനസ്സിലാക്കി അമ്മ ഞങ്ങളെ വിട്ടു ഇതിനകം തന്നെ പോയ അവസ്ഥയില്‍ ആയിരുന്നു എന്ന്. ഇനി അവിടെ അങ്ങനെ വെന്റിലെട്ടര്‍ മുഖേന അവരുടെ ജീവന്‍ നില നിറുത്തുന്നത് അവരോടു തന്നെ ഉള്ള ക്രൂരതയാവും എന്നെനിക്കു തോന്നി…

ഈശ്വരാ എങ്ങനെ പറയും ഇനി ഒന്നും ചെയ്യേണ്ടാ എന്ന്. ഭാഗ്യം, അമ്മയുടെ, ഒരു ശിഷ്യ, ആ സമയം അമ്മ ഹോസ്പിറ്റലില്‍ ആണെന്ന് അറിഞ്ഞു കൊണ്ട് അവരെ കാണാന്‍ വന്നു. മറ്റൊരു ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം കൈകാര്യം ചെയ്യുന്ന ഒരു ഡോക്ടര്‍ ആയിരുന്നു അവര്‍. അമ്മയെ കണ്ടതും  അവര്‍ പറഞ്ഞു. ഇനി ഒന്ന് ചെയ്യാന്‍ സമ്മതിക്കരുത് , അവരെ ക്രൂശിക്കലയിരിക്കും  അങ്ങനെ ചെയ്‌താല്‍. അത് കൂടി കേട്ടപ്പോള്‍, ധൈര്യം സംഘടിപ്പിച്ചു ആ ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞു വേണ്ട, അമ്മ മരിച്ചോട്ടെ, ദയവായി ഇങ്ങനെ ക്രൂശിക്കരുതെ അവരെ, പൈസക്ക് വേണ്ടി… നിവൃത്തിയില്ലാതെ അവര്‍ അമ്മയെ വെന്റിലടരില്‍ നിന്ന് പിറ്റേ ദിവസ്സം കാലത്ത് മാറ്റി. അതി വേഗതയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന വാഹനം, ഒരു കുന്നു ഇറങ്ങുമ്പോള്‍, സ്വിച്ച് ഓഫ്‌ ചെയ്തു വിടുമ്പോള്‍ സ്പീഡ് കുറയുന്നത് പോലെ, അമ്മയുടെ ബ്ലഡ്‌ പ്രഷര്‍, ആ വെന്റിലെട്ടര്‍ ഓഫ്‌ ചെയ്തത് മുതല്‍, കുറഞ്ഞു കൊണ്ടിരുന്നു. നൂറു, എന്പതു…എഴുപതു… അറുപതു ……..

അമ്മയുടെ അടുത്ത് തന്നെ ഇരുന്നു കൊണ്ട്,   എല്ലാ ഈശ്വരന്മാരെയും  ഗുരുക്കന്മാരേയും  മനസ്സില്‍  വിചാരിച്ചു ലളിതാ സഹസ്ര നാമം, പതുക്കെ പതുക്കെ കാതില്‍ ചൊല്ലി കൊടുത്തു കൊണ്ടിരിന്നു. അബോധാവസ്ഥയില്‍ ആയിരുന്നെങ്കിലും, ഇടയ്ക്കിടയ്ക്ക് എന്റെ  കര സ്പര്‍ശം മനസ്സിലായിട്ടോ എന്തോ അമ്മ സൂചനകള്‍ തന്നു കൊണ്ടിരിന്നു.

എന്തൊക്കെയോ പറയാനും ചെയ്യാനും ഭാക്കി വച്ച് കൊണ്ട് ആ അമ്മ ഞങ്ങളെ ഈ ലോകത്തില്‍ നിന്ന് അന്ന് രാത്രിയോടെ വിട പറഞ്ഞു ഈ ലോകത്തിലെ അവരുടെ  കര്‍മ യോഗങ്ങള്‍ മുഴുവനാക്കി അവരുടെ ശരീരം ഞങ്ങളെ വിട്ടു പോയി.

എങ്കിലും അവരുടെ ആത്മാവ് ഞങ്ങളോടടൊപ്പം ഇന്നും എന്നും ഉണ്ടാവും. ആ ജനലിലൂടെ, ഞങ്ങള്‍ ശബ്ദം മാത്രം കേട്ട് ആസ്വദിച്ച ആ മഴയും, മയക്കത്തിലെങ്കിലും കേട്ട് തലം പിടിച്ചു രസിച്ച ആ നാമ സന്കീര്തനവും എന്നെന്നും അവസാന ശ്വാസം വരെ നില നില്‍ക്കും.

പല ചോദ്യങ്ങള്‍ ഭാക്കിയായത് മാത്രം മിച്ചം. എന്ത് കൊണ്ട് ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമ്മയുടെ രോഗാവസ്ഥയുടെ യാഥാര്‍ത്ഥ്യം മനസ്സിലായിട്ടു പോലും രണ്ടാമതും ഒരു കീമോ ചികില്സ്സക്ക് അവര്‍ക്ക് കൊടുത്തൂ? എന്ത് കൊണ്ട് അവരുടെ എല്ലാ പ്രധാന അവയങ്ങള്‍ പ്രവര്‍ത്തനം നിറുത്തി എന്നറിഞ്ഞിട്ടും അവരെ ആ ഐ സി യു വില്‍ വെന്റിലെട്ടരില്‍ കിടത്തി? അങ്ങനെ പോകുന്നു…

പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ അച്ഛനോ അമ്മയോ, സഹോദരനോ സഹോദരിയോ സുഹൃത്തോ, ഇങ്ങനെ ഒരു അവസ്ഥ അനുഭവിക്കുകയാണ് എങ്കില്‍, രണ്ടു കാര്യം ശ്രദ്ധിക്കുക, കാന്‍സര്‍ രോഗം അവസാനത്തെ ഘടത്തില്‍ ഒരു മാജിക്‌ കാണിച്ചും ഒരു ഡോക്ടര്‍ക്കും മാറ്റാന്‍ പറ്റുകയില്ല. അങ്ങനെ ഏതെങ്കിലും ഡോക്ടര്‍ നിര്‍ബന്ധിച്ചാല്‍, വേറെ ഒന്നോ രണ്ടോ ഡോക്ടര്‍മാരെ കൂടി കാണിച്ചു അഭിപ്രായം ആരായുക. എതൊരു കാരണത്താലും, രോഗിയുടെ, ചികിത്സയോ, ഡോക്ടോരെയോ അവസാന ഘട്ടത്തില്‍ മാറ്റാതിരിക്കുക, കാരണം, പുതിയ ഡോക്ടര്‍ക്ക്‌, അവരുടെ അസുഖത്തെ പറ്റിയും, അതിന്റെ ആ സമയത്തെ അവസ്ഥയെ പറ്റിയും കാര്യമായ വിവരം ഗ്രഹിച്ചു എടുക്കാന്‍ ഉള്ള സമയം ഉണ്ടാവുകയില്ല. ഇത് ഗുണത്തിന് പകരം ദോഷം മാത്രമേ ചെയുകകയുള്ളൂ.

പ്രത്യേകിച്ചും, ഇന്നത്തെ അവസ്ഥയില്‍, ഒരു കോടി രൂപയും അധിലധികവും ചെലവ് ചെയ്തു, എം ഡി പഠനം പൂര്‍ത്തിയാക്കി വരുന്ന ഡോക്ടര്‍മാരും കൊല്ലം കൊല്ലം തോറും പുതിയ കെട്ടിടങ്ങള്‍ പണിതു ഉയര്‍ത്തുന്ന ആശുപത്രികളും ഉള്ളിടത്തോളം കാലം!.

കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്ക്, വ്യക്തമായ ചികിത്സാ രീതിയും, സമ്പ്രദായവും, ചികിത്സ സംവിധാനങ്ങള്‍ ഗവര്‍മെന്റ് തലത്തിലോ, അല്ലെങ്കില്‍ പ്രിവട്ടില്‍ ആണെങ്കില്‍, വ്യക്തമായ ചട്ടകൂടുകളിലോ മാത്രം നടത്താന്‍ ഇടവരുത്തെണ്ട കാലം അധിക്രമിച്ചിരിക്കുന്നു.
അമ്മ എന്ന് സ്നേഹപൂര്‍വ്വം മാത്രം  ഞാന്‍‍ ബഹുമാനിച്ചു സംബോധന ചെയ്യുകയും  സ്നേഹിക്കുകയും ചെയ്ത എന്റെ ഭാര്യയുടെ  അമ്മയുടെ ആത്മാവിനു ശാന്തി നേര്‍ന്നു കൊണ്ട്, ഞാന്‍  കാന്‍സര്‍ രോഗികളുടെ സൌകര്യങ്ങള്‍ക്കായും, അവരുടെ കുടുംബാങ്ങങ്ങളുടെ ആശ്വസ്സത്തിനായും എന്നാലാവുന്ന വിധത്തില്‍ ഉള്ള കര്‍മങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കട്ടെ.  നിങ്ങള്‍ ഏവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ട്,

രമേശ്‌ മേനോന്‍, അബുദാബി
 02.01.2012

ഒരു ഫ്രഞ്ച് സുന്ദരിയുടെ ഒളിച്ചോട്ടം

Posted on Updated on

 ഒരു ഫ്രഞ്ച് സുന്ദരിയുടെ ഒളിച്ചോട്ടം
കാലത്ത് ഏഴു മണിയെ ആയിട്ടുണ്ടായിരുന്നുല്ല്. മൊബൈല്‍ തുരുതുരാ
അടിക്കുന്നു. കാലത്ത്, കുളിയും തൊഴലും ഒക്കെ കഴിഞ്ഞു, തിരക്ക്
പിടിച്ചുള്ള ഒരുക്കത്തിനിടയില്‍ ഫോണ്‍ ശബ്ദം ആദ്യം ശ്രദ്ധയില്‍
പെട്ടില്ല. ഓടി ചെന്ന് എടുത്തു നോക്കിയപ്പോള്‍ മൂന്നു തവണ മുന്‍പേ
വിളിച്ചിരിക്കുന്നു. ഓഫീസിലെ ഉയര്‍ന്ന ഉധ്യോഗസ്ഥന്‍ ആണ്
വിളിച്ചിരിക്കുന്നത്. തിരിച്ചു വിളിക്കാതെ രക്ഷയില്ല. ഒരു ശുഭ ദിനം
ആശംസിച്ചു തുടങ്ങി. തിരിച്ചു ആശംസകള്‍ നേര്‍ന്നു കൊണ്ട് ചോദിച്ചു, എവിടെ
ആയിരുന്നു, എന്ത് പറ്റി സാധാരണ പോലെ ഫോണ്‍ ഉടനെ എടുത്തില്ലല്ലോ. കുളിയും
ജപവും ഒക്കെ ആയിരുന്നു. ഫോണ്‍ അടിക്കുന്നത് കേട്ടില്ല സര്‍. ശരി, അദ്ദേഹം
തുടര്‍ന്നു, ഞാന്‍ ഒരു പ്രശ്നത്തില്‍ ആണ് , ഇന്നലെ രാത്രി മുതല്‍
മിരബെല്ലിനെ കാണാനില്ല. അവള്‍ ഒരു കൊച്ചു പെണ്‍കുട്ടിയാണ്. ഞങ്ങള്‍
എല്ലായിടത്തും തിരക്കി. ഒരു സൂചനയും ഇല്ല. രാത്രി ഭക്ഷണം കഴിഞ്ഞു പുറത്തു
നടക്കാന്‍ ഇറങ്ങിയതാണ്.. ഇനി എന്താ ചെയ്യുക… പോലീസില്‍ പരാധി
കൊടുക്കാന്‍ എന്താണ് വഴികള്‍. മറ്റു മാര്‍ഗം വല്ലതും ഉണ്ടോ കണ്ടു
പിടിക്കാന്‍…
ഈശ്വരാ ഞാന്‍ ഉള്ളില്‍ വിളിച്ചു, ഇന്നത്തെ ദിവസ്സം ഓട്ടം തന്നെ. എവിടെ
പോയി കണ്ടു പിടിക്കും ആ കൊച്ചു സുന്ദരിയെ, ആരെങ്കിലും പിടിച്ചു കൊണ്ട്
പോയോ, അതോ ആരുടെയെങ്കിലും കൂടെ ഒളിച്ചു ഓടിയോ? ഞാന്‍ ഇതാ സാറിന്റെ
വീട്ടില്‍ എത്തി, ബാക്കിയെല്ലാം അവിടെ വന്നിട്ട്.
വേഗം തന്നെ ഷര്‍ട്ടും പാന്റും ടയ്യും ഒക്കെ കുത്തിക്കേറ്റി, പ്രാതലും
കഴിച്ചു എന്ന് വരുത്തി ഓടി. ഒരു വലിയ വില്ലയാണ് എന്റെ എമാന്റെത്.
അതിനടുതുള്ളതും അതെ പോലെ തന്നെ ഉള്ളവ. ചില്ലറക്കാരല്ല അവിടെ താമസം.
പുള്ളി ജോലി മാറി ഇവിടെ വന്നപ്പോള്‍ തന്നെ കൊച്ചു സുന്ദരിയും കൂടെ
ഉണ്ടായിരുന്നു. മകനെക്കാള്‍ സ്നേഹം അവളോടായിരുന്നു അദേഹത്തിന്. മകനും
അവള്‍ ഒഴിച്ച് കൂടാന്‍ വയ്യാത്ത കളിക്കൂട്ടുക്കാരി. ആ നടത്തവും ഭാവവും
കണ്ടാല്‍, ആരും ഒന്ന് നോക്കി നിന്ന് പോകും. നോക്കി നോക്കിയില്ല എന്നുള്ള
ആ നോട്ടം കണ്ടാല്‍ തന്നെ ആരും വീണു പോകും.
ഇനി എന്താ ചെയ്യാ, ഈശ്വരാ. കൊല്ലം അവസാനം സമയം ആണ്. എല്ലാ ഗവണ്മെന്റ്
വകുപ്പില്‍ ഉള്ളവരും ലീവില്‍. ഇദ്ദേഹത്തിന്റെ കാര്യം വീഴ്ച വരുത്തിയാല്‍
ഈ കൊല്ലം ചെയ്ത പണിയെല്ലാം തഥൈവ. ശമ്പളവും ജോലി ഉയര്‍ച്ചയും ഒക്കെ
സംസാരിപ്പിച്ചു ഉറപ്പിക്കുന്ന അപ്പ്രയ്സ്സല്‍ സമയം ആണ്. ഈശ്വരന്മാരെ
കത്ത് രക്ഷിക്കണേ. കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഒരുപാട് ഉള്ളതാണ്. സകല
ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു.
തലേന്ന് ക്രിസ്മസ് പ്രാര്‍ത്ഥന ഉള്ളതിനാല്‍ രാത്രി റോഡില്‍ ധാരാളം
ആളുകള്‍ ഉണ്ടാവേണ്ടതാണ്. അപ്പോള്‍ ആരെങ്കിലും കണ്ടിരിക്കാം. ഏതെങ്കിലും
കുരുത്തം കേട്ടവര്‍ എന്തെങ്കിലും ചെയ്തോ? അങ്ങനെ പോയി ഭയവും സംശയങ്ങളും.
ആ വലിയ വീടിനുള്ളില്‍ ഒന്ന് കറങ്ങി. അവ അവളുടെ മുറിയില്‍ കയറി നോക്കി.
കിടക്കയെല്ലാം വിരിച്ച അതെ മാതിരി കിടക്കുന്നു. ഭക്ഷണം കഴിച്ചിട്ടുണ്ട്.
രാത്രിയില്‍ പാല്‍ കുടിക്കാറുണ്ട്. അതും മുടക്കിയിട്ടില്ല. എന്ത് പറ്റി,
ആരുടെ കൂടെ പോയി, ഇനി ആരെങ്കിലും പറഞ്ഞു പറ്റിച്ചു പുറത്തു കൊണ്ട് പോയോ
ഈശ്വരാ..
വീടിനു വെളിയില്‍ കടന്നു. അവിടെ പരിസ്സരം എല്ലാം ശ്രദ്ധയോടെ നോക്കി.
ചുമരില്‍ പാടുകള്‍ ഒന്നും ഇല്ല. പൂന്തോട്ടത്തിലെ ചെടികളും അതെ പോലെ,
പിടിവലിയൊ മറ്റു ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. പുറത്തു ഉള്ള വീടുകളിലും
പരിസ്സരത്തും അന്വേഷിച്ചു. അവര്‍ക്കും ഒരു വിവരവും ഇല്ല. ഫോട്ടോ
കാണിച്ചപ്പോള്‍ അവരും പറഞ്ഞു, ഈ സുന്ദരിയെ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്.
കഷ്ടം അപകടം ഒന്നും ഇല്ലാതിരിക്കട്ടെ. അപ്പോള്‍ ആ വഴികളും അടഞ്ഞു.
സമയം വൈകിച്ചിട്ടു കാര്യമില്ല. ഞങ്ങള്‍ അവളുടെ ഒരു ഫോട്ടോയും
പാസ്സ്പോര്‍ട്ട് , വിസ എന്നിവയുടെ കോപ്പിയും കൊണ്ട് അടുത്ത പോലീസ്സ്
സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയില്‍ സിഗ്നലില്‍ വണ്ടി
നിറുത്തുമ്പോള്‍ എല്ലാ ഭാഗത്തേക്കും രണ്ടു പേരും കണ്ണുകള്‍ ഓടിച്ചു.
എവിടെയെങ്കിലും കാണാന്‍ സാധിച്ചാലോ.
അവിടെ ചെന്ന് കാര്യം പറഞ്ഞു. സാര്‍ ഇന്നലെ രാത്രി പത്തു മണി മുതല്‍
മിരബെല്ലിനെ കാണാന്‍ ഇല്ല. അവിടെ ഇരുന്ന ഓഫിസ്സര്‍ വാച്ച് നോക്കി
ഞങ്ങളോട് ചോദിച്ചു. ഇപ്പോള്‍ സമയം എത്രയായി. ഞങ്ങള്‍ ഒരേ സ്വരത്തില്‍
പറഞ്ഞു. പതിനൊന്നു മണി. ഇതാണോ നിങ്ങളുടെ ഉത്തരവാദിത്ത്വം. അതെ സമയം തന്നെ
ഞങ്ങളെ എന്ത് കൊണ്ട് വിളിച്ചു വിവരം പറഞ്ഞില്ല. എവിടെ ഫോട്ടോ? എവിടെ
മറ്റു കടലാസ്സുകള്‍? ആരെയെങ്കിലും നിങ്ങള്ക്ക് സംശയം ഉണ്ടോ? എന്താണ്
അവളുടെ രീതികള്‍? ഇതിനു മുന്‍പും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ? ചോദ്യങ്ങള്‍
ശരം കണക്കു അയാള്‍ അറബി കലര്‍ന്ന ഇംഗ്ലീഷില്‍ തൊടുത്തു വിട്ടു
കൊണ്ടിരുന്ന. തത്തമ്മ പറയുന്ന പോലെ ഞങ്ങള്‍ മറുപടിയും കൊടുത്ത്.
കമ്പ്യൂട്ടറില്‍ അറബിയില്‍ എന്തൊക്കെയോ എഴുതി ചേര്‍ത്തു അയാള്‍ പറഞ്ഞു.
ഞങ്ങള്‍ അന്വേഷ്വിക്കം, നിങ്ങളും നോക്കൂ. വിഷമിക്കേണ്ട. അവളെ തിരിച്ചു
കിട്ടും. ഈ നാട്ടില്‍ കുറ്റം ചെയ്യാന്‍ ധൈര്യം ഉള്ളവര്‍ കുറവാണ്. ഇത്
എന്തെങ്കിലും അബദ്ധം പറ്റി എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയിട്ടുണ്ടാവാം.
നിങ്ങള്‍ രണ്ടു പേരും ഫോണില്‍ എപ്പോള്‍ വിളിച്ചാലും കിട്ടാവുന്ന
രീതിയില്‍ ഇരിക്കണം. എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞങ്ങള്‍ ഉടനെ
വിളിക്കാം. ഇപ്പോള്‍ പൊയ്ക്കോളൂ.
ക്രിസ്മസ് ആയിരുന്നു അന്ന്. ഈ ഒളിച്ചോട്ടം കാരണം തലേ ദിവസ്സം തൊട്ടു
ഉറക്കമില്ലാതെ സായ്പ്പും മകനും ഭാര്യയും വേവലാതി കൊണ്ട് കണ്ണ് ചീര്‍ത്തു
വല്ലതായിട്ടുണ്ടായിരുന്നു. ഒന്ന് കൊണ്ടും പേടിക്കേണ്ട, എന്തായാലും അവളെ
നമുക്ക് തിരിച്ചു കിട്ടും, വേറെയും മാര്‍ഗങ്ങള്‍ ഉണ്ടല്ലോ പോലിസ്സല്ലാതെ,
അവയിലൂടെയും നമുക്ക് പരിശ്രമിക്കാം, എന്ന് പറഞ്ഞെ അവരെ ആശ്വസിപ്പിച്ചു.
ഉടനെ തന്നെ ഫേസ്ബുക്കിലും മറ്റു മാധ്യമങ്ങളിലും അവളുടെ ഫോട്ടോ സഹിതം
കാണാതായ വിവരം പരസ്യമായി കൊടുത്തു.
വൈകുന്നേരം വരെയും ഒരു വിവരവും ഇല്ല. രാത്രിയായി, ക്രിസ്മസ് രാവും
കഴിഞ്ഞു ഒരു രാത്രി കൂടി അങ്ങനെ കടന്നു പോയി….ഉറക്കമില്ലാതെ. എല്ലാ
ഭാഗങ്ങളിലും തിരച്ചിലും മറ്റു ശ്രമങ്ങളും വിഫ്ഫലമാക്കി കൊണ്ട്.
കാലത്ത് ഒരു എട്ടു മണി ആയി കാണും, അവളെ കാണാതായിട്ട് ഒരു ദിവസ്സം
കഴിഞ്ഞിരിക്കുന്നു. അതാ ഗേറ്റില്‍ ഒരു അനക്കം. പകുതി തുറന്നിട്ട
വാതിലിലൂടെ അതാ അവള്‍ മന്ദം മന്ദം നടന്നു വരുന്നു. വലത്ത് കാലിനു ഒരു
വലിവുണ്ടോ എന്ന് ഒരു സംശയം… അവിടെ അവിടെ ചോര പോടിയുന്നുമുണ്ട്…
സായ്പ്പിന്റെ മകന്‍ ഓടി ചെന്ന് അവളെ കോരി എടുത്തു ഉമ്മ വച്ച്…. കണ്ണ്
നീര്‍ പൊഴിച്ച് കൊണ്ട് ചോദിച്ചു നീ എവിടെ ആയിരുന്നു. അപ്പോഴേക്കും
സായിപ്പും മദാമയും ഓടി എത്തി. അവരും അവളെ മാറി മാറി എടുത്തു ഉമ്മ
വച്ച്…. സാരമില്ല മോനെ നമുക്ക് അവളെ ജീവനോടെ തിരിച്ചു കിട്ടിയല്ലോ…
സന്തോഷം കൊണ്ട് അവര്‍ക്ക് മൂന്ന് പേര്‍ക്കും കൂടുതല്‍ ഒന്നും
സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
ചോദ്യങ്ങള്‍ ഭാക്കി വച്ച് കൊണ്ട് അവളെ അവര്‍ അവളുടെ മുറിയിലെ കിടക്കയില്‍
കൊണ്ട് കിടത്തി പതുക്കെ തലോടി, പാല്‍ കൊടുത്തു..
മ്യാവു…മ്യാവു. അവളും എന്തോ ഒക്കെ പറയാന്‍ വേണ്ടി
ശ്രമിക്കുന്നുണ്ടായിരുന്നു. ക്ഷീണം കൊണ്ടോ യാത്ര ചെയ്തതു കൊണ്ടോ
എന്തെന്നറിയില്ല അവള്‍  വേഗം ഉറങ്ങി പോയി.
മിരബെല്‍, നാല് വയസ്സുള്ള ആ സുന്ദരി പേര്‍ഷ്യന്‍ പൂച്ച, ഏതൊരാളും
കണ്ടാല്‍ ഒന്ന് നോക്കി നിന്ന് പോകും അവളെ. നിഗൂഡതകള്‍ ഭാക്കി വച്ച്
കൊണ്ട്, അവള്‍ സുഖ നിദ്രയില്‍ അതാ കിടക്കുന്നു. എന്തൊരു ഭാഗ്യ ജന്മം.
അവള്‍ ഈ നാല് വയസ്സിനിടയില്‍ ഏഴു കടലും കടന്നു കാണാത്ത രാജ്യങ്ങള്‍ വളരെ
കുറവ്. സായ്പ്പ് എവിടെ ഒക്കെ പോകുന്നോ അവിടെ അവളും ഉണ്ടാവും..
ആരായിരിക്കാം അവളുടെ പുതിയ കാമുകന്‍, അതോ ആരാണ് അവളെ തട്ടി കൊണ്ട് പോയി
പീഡിപ്പിച്ചത്. ഈ രാജ്യത്തു പീഡന ശ്രമം വളരെ ഗൗരവമുള്ള കുറ്റമാണെന്ന്
അറിഞ്ഞിട്ടു പോലും അത് ചെയ്ത അവന്‍ അല്ലെങ്കില്‍ അവര്‍ ഇനിയും അവളെ
ഉപദ്രവിക്കാതെ നോക്കണം എന്ന് തമാശയോടെ എന്നോട് പറഞ്ഞു കൊണ്ട് സായ്പ്പ്
നന്ദിയോടെ എന്റെ മുഖത്ത്  നോക്കി ചിരിച്ചു. ഈശ്വരാ അങ്ങനെയും ഒരു ജന്മം
അങ്ങനെയും ഒരു ദിവസ്സം. എന്തായാലും പുള്ളിക്കാരന് അവളെ കിട്ടിയല്ലോ എന്നാ
ആശ്വാസ്സത്തോടെ ഞാന്‍ തിരിച്ചു വീട്ടിലേക്കു യാത്രയായി. ആശാന്‍
സന്തോഷിച്ചാല്‍ മാത്രമേ നമ്മുടെ കാര്യം കുശാല്‍ ആവുള്ളു.
രമേശ്‌ മേനോന്‍ അബുദാബി
31.12.2011
To read it in original, please visit Malayala Manorama Online

Phone-in dangers – Gulf News Dt. 27.10.2011

Posted on

Phone-in dangers

Radio stations in the UAE can play an important role in educating traffic safety to road users. After listening to various radio channels in the past few days I suggest an increased voluntary participation by radio jockeys from all prominent radio stations to talk about the importance of not using mobile phones while driving — or using it diligently with appropriate hands-free equipment. Radio stations should implement a check to not entertain a caller if he or she is not using such equipment while participating in phone-in programmes. Can the radio stations, which are doing a wonderful job in passing out useful information and entertainment to listeners, include this in their daily agenda? Could the authorities also ensure that an appropriate guideline is issued to radio stations on this subject?

From Mr Ramesh Menon
Abu Dhabi

To read it in original, visit GULF NEWS online.

Wish they were cricketers! India Seniors Volleyball team at Abu Dhbi airport

Posted on Updated on

This is the Indian Senior Volley Ball team on their way back to Madras after winning a prestigious tournament. I met them at Abu Dhabi Duty Free. There was no fanfare, no one even asking them who they were.
I happened to meet them, the Indian Senior Men’s Volley Ball Team members at the Abu Dhabi Duty Free on 28th August 2011. They were returning to Madras via Abu Dhabi after winning the 18TH NURSULTAN NAZARBAYEV PRESIDENT’S CUP INTERNATIONAL VOLLEYBALL TOURNAMENT ALMATY, KAZAKHSTAN beating Tunisia in the finals held on 27th August.
Watching those unsung heroes moving around silently and unattended, I was thinking of the scenario then and there, if it were players from Cricket or other sports. I wish there exists a strong campaign to Promote All Sports Simultaneously (I call it Campaign PASS) so that all athletes get due share of accolades and privileges.
They were with established Volley Ball coach Mr. Sridhar.
Repeatedly, I was thinking, if this group belonged to a Ranji trophy or IPL team playing in India. No sports, other than Cricket get due recognition and popularity. Forget about the rewards for those who pursue it.
No wonder children or parents do not favor other sports these days. Money matters. Popularity too.
Indian Sports Ministry should come out with more support, as do organisations and individuals.
Sad to say,  I send this photo and news of the victorious return to several news media. But none were interested. Obviously, they are not cricketers!!!
These athletes do deserve due credits.
Ramesh Menon
16 October 2011

Right Dream – Short Take – Gulf Today Dt. 08.10.2011

Posted on Updated on

Right Dream – Short Take – Gulf Today Dt. 08.10.2011

A journey with memories of Late M N Vijayan on the occasion of his 4th death anniversary – 3rd October 2011

Posted on

A journey with memories of Late M N Vijayan on the occasion of his 4th death anniversary – 3rd October 2011

 ചിന്തകള്‍ക്കും ചിന്തകര്‍ക്കും മരണമില്ല. ആശയങ്ങള്‍ ഫലപ്രദമായി ധൈര്യത്തോടെ എഴുതാനും തുറന്നു പറയാനും അത് മനസ്സിലാക്കിക്കാനും ഉള്ള കഴിവ് വളരെ ചുരുക്കം പേര്‍ക്കെ ഉള്ളു. ഒരു വലിയ പുസ്തകശേകരത്തിനുടമ. ഇപ്പോള്‍ അത് കൃത്യമായി സൂക്ഷിച്ചു പരിപാലിച്ചു പോരുന്ന അദ്ധേഹത്തിന്റെ സഹധര്‍മിണി ശാരദ ചേച്ചിയോട് മലയാള നാടിനു വലിയ ഒരു കടപ്പാട് ഉണ്ട്. ഓര്‍മ്മകള്‍ മരിക്കുമോ ഒരിക്കലും ഇല്ല.
അദ്ധേഹത്തിന്റെ വീട്ടില്‍ രണ്ടു വര്ഷം മുന്‍പ് സന്ദര്‍ശിക്കാന്‍ സാധിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളുടെ ഓര്‍ വീഡിയോ സമര്‍പ്പണം ഇതോടോപ്പും ചേര്‍ക്കുന്നു.

To read more about Sri M N Vijayan, please visit the following link at Mathrubhumi:

http://www.mathrubhumi.com/books/special/mnvijayan/

Ticking Clock – Short Take – Gulf Today – 04.06.2011

Posted on Updated on

Ticking Clock – Short Take – Gulf Today – 04.06.2011

Ticking clock

The other day I was watching a football match. The digital clock was flashing the time left for a crucial match, which was extended due to scores level till the full time.

Suddenly a thought came to my mind, how these players control their emotions and play out those final few minutes. The ticking clock was also visible to them as well as the viewers from all over the world. There was no display of panic or show of unwanted aggression. I wish some of our cricket players watch these matches and learn a trick or two for preserving the stamina and controlling it for a final go at their goal.

We come across several situations in life similar to this scenario where we are left with the final few moments of tackling a critical action and helpless to react not knowing what to do ahead. This brings us to the summarisation that follows and criticism in plenty as an aftermath of such a decisive event.

All of us are good at commenting what should have and not have done when it was happening in real. The advent of electronic media has opened up unlimited opportunities to observe and develop our skills and thinking pattern.

But, going out there and performing is a different ball game. Imagine the mindset of a player at that particular situation with the external heat, the match tempo and the target requirements. His mind has to be focused on his ultimate goal, i.e. the victory of his team.

For this he has to have a concentrated effort to break his goal into short-term and long-term goals. First set of short-term goals will be to settle down and get the feel of the ground and blend him to the tempo going on. Then work towards the larger goal of winning the game for his team. It is here his knowledge and perseverance to stay on without wasting energy for expressing unwanted emotion. This is where he wins his battle over the micro-seconds in case of a football match or the reducing no of balls to no of runs required target.

I listened to another captain who lost the other day and said, “In some matches, we win, but today we got an opportunity to learn.”

Isn’t it a good way to look at the future at all times.

Ramesh Menon

To read it in original, please visit GULF TODAY online.